എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Saturday 26 October 2013

കുറുംകവിതകൾ

ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത എന്റെ ഹൈക്കു സ്റ്റാറ്റസ്സുകൾ





Thursday 17 October 2013

കാവ്യ പ്രണയം

മലയാളകവിതയന്നൊരുകാലമാരും
കൊതിക്കുന്ന തരുണിയായി
ആടയാഭരണങ്ങളണിഞ്ഞന്ന്
മലയാള ഹൃദയത്തിൽ നൃത്തമാടി
ആ മനൊഹര നൂപുര താളത്തിൽ
ആയിരം കദനങ്ങൾ അലിഞ്ഞു പോയി

പ്രണയത്തെ ഊടാക്കി  വിരഹത്തെ പാവാക്കി
കഠിനമാം അനുഭവ പട്ടുനൂലാൽ
ഗഹനമാം ചിന്തകൾ കിന്നരി വയ്ച്ചുള്ള
പ്രകൃതി സൗന്ദര്യം കസവിട്ട
കിന്നരി പൂഞ്ചേലയണിഞ്ഞന്ന്
മലയാള ഹൃദയത്തിൽ നടനമാടി
സ്വാതന്ത്ര്യ സമരവും ശൃംഗാരരസങ്ങളും
ഭക്തിയും എന്തിനു വിപ്ലവവും
ഒക്കെയും ഇമ്പമാർന്നീണമായ്
മലയാളനാട്ടിൽ ഒഴുകിയെത്തി

കാലങ്ങൾ പോകവേ
മലയാള കവിതയോ
മണിമേടകൾക്കുള്ളിൽ ബന്ധിതയായ്
അരങ്ങു കുറഞ്ഞിട്ടും
ആസ്വാദനം കുറഞ്ഞിട്ടും
കുറച്ചുപേർ അവൾക്കങ്ങ് ശ്വാസമേകി

വികൃതമെന്നാകിലും കവിതപോൽ ചിലതെല്ലാം
കമ്പ്യൂട്ടർ വലയിൽ കുറിച്ചു ഞാനും
ജീവിത വീഥിയിൽ കണ്ടതും കേട്ടതും
ഒക്കുന്ന പോലെ വരച്ചു വച്ചു
പട്ട് പൂഞ്ചേലകൾക്കൊപ്പമില്ലെങ്കിലും
അത് എന്റെഎളിയ സമർപ്പണങ്ങൾ.

Wednesday 16 October 2013

മൂന്ന് കുറും കവിതകൾ

വിടരാൻ കൊതിച്ച പൂവുകൾ
വിടർന്നത് അബദ്ധമായെന്ന്
കൊഴിയാറായപ്പോൾ

(വിടരാൻ കൊതിച്ച മൊട്ടുകൾ എന്നാവും കൂടുതൽ ശരി എന്ന് ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ വി ബി കൃഷ്ണകുമാർ സാർ)
*******************************************************

പേരുകൾ പേരുകൾ 
ആളേ അറിയുവാൻ 
ആളുകൾ ചൊല്ലുന്ന 
അക്ഷരക്കൂട്ടങ്ങ്ൾ
**************************************

കരളിലെ വേദന
കണ്ണിലേക്കുള്ള യാത്രയിൽ
തൊണ്ടയിൽ വഴി മറന്നങ്ങിനെ

Sunday 6 October 2013

വാക്കിന്റെ നാഥ

ഒന്നിലും ശ്രദ്ധയില്ലാതെ കഠിനത
സഹിക്കാതെ ഒന്നിൽ നിന്നൊന്നിലേക്ക്
ചാടിപോകും മനത്തെ മെരുക്കി
വേഗത്തിൽ പായുംകുതിരയാക്കാൻ നീ തുണയ്കൂ

ആടിതീർക്കുന്നു വേഷമഖിലം
കഥയറിയാതിഹ തമ്പുരാട്ടി
ഉണ്ടാവേണം നിൻ തുണയെന്നുമെന്നിൽ
വേണ്ടും രസം വേണ്ടപോലാചരിക്കാൻ

ഏറെ കാലം കഠിനതസഹിച്ച്
നേടും വിദ്യയെല്ലാം പാഴാക്കാതു
പകാരമാക്കുവാൻ ശക്തി നൽകൂ
മണിവീണയേന്തുന്ന ദേവീ

ചൊല്ലിപോകും വാക്കിൻ വിഷത്തെ
നീക്കി തേനിൻ മാധുര്യമാക്കാൻ,
വേണ്ടുംവാക്കുകൾ വേണ്ടപോലിടമുറിയാതെ
നാവിലെത്തണം വാക്കിന്റെ നാഥേ

വിദ്യകളാവശ്യം സ്വായത്തമാക്കാൻ
വേഗത്തിൽ തുണചെയ്യണം ദേവിയെന്നിൽ
മോദത്തൊട് വിളങ്ങുവാൻ ഞാൻ
 കൈകൂപ്പി കാലമെന്നും തൊഴുന്നേൻ